Wednesday, December 31, 2008

sports 2008






  • സുവര്‍ണ പതക്കങ്ങളുടെ 2008


സി.കെ. രാജേഷ്‌കുമാര്



കായിക ലോകത്ത്‌ വര്‍ണങ്ങള്‍ വാരിപ്പുതപ്പിച്ചാണ്‌ 2008 പടിയിറങ്ങുന്നത്‌. ചരിത്രം വിജയിക്കുന്നവരുടേതാണെന്ന്‌ ഒരിക്കല്‍കൂടി തെളിയിക്കുന്നതായിരുന്നു 2008ലെ ഓരോ സംഭവങ്ങളും. വിജയിച്ചവരുടെ ആ ഹ്‌ളാദവും പരാജയപ്പെട്ടവരുടെ കണ്ണീരും 2008-നെ സംഭവബഹുലമാക്കി. ലോകകായികമേളയായ ഒളിമ്പിക്‌സില്‍ ചൈന ചരിത്രം കുറിച്ച മുഹൂര്‍ത്തമായിരുന്നു 200 8-ല്‍ കായിക ലോകത്തെ സുന്ദരമായ കാഴ്‌ച. ഓഗസ്റ്റില്‍ നട ന്ന ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ 51 സ്വര്‍ണവുമായി ചൈന ച രിത്രത്തില്‍ ആദ്യമായി ഒന്നാം സ്ഥാനക്കാരായി. 21 വെള്ളിയും 28 വെങ്കലവും അവര്‍ നേടി. ഒളിമ്പിക്‌സില്‍ എല്ലാക്കാലവും ആ ദ്യസ്ഥാനക്കാരായിരുന്ന അമേരിക്കയുടെ കുതിപ്പിന്‌ തടയിട്ടുകൊണ്ടാണ്‌ ചൈന ലോക കായിക ശക്തിയായത്‌. 36 സ്വര്‍ണവും 38 വെള്ളിയും 36 വെങ്കലവുമാണ്‌ അമേരിക്കയ്‌ക്ക്‌ ലഭിച്ചത്‌. 100 മീറ്ററിലും 200 മീറ്ററിലും 4ഃ100 മീറ്റര്‍ റിലേയിലും ലോകറിക്കാ ര്‍ഡോടെ സ്വര്‍ണം നേടിയ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടും പോള്‍വോള്‍ട്ടില്‍ റിക്കാര്‍ഡുകള്‍ തകര്‍ക്കാ ന്‍ വേണ്ടി മാത്രം മത്സരിക്കുന്ന റഷ്യന്‍ താരം യലേന ഇസിന്‍ ബയേവയും നീന്തല്‍ക്കുളത്തില്‍ നിന്ന്‌ എട്ടു സ്വര്‍ണം മുങ്ങിയെടുത്ത അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സുമായിരുന്നു ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സിന്റെ താ രങ്ങള്‍. ഒളിമ്പിക്‌സ്‌ ഇത്തവണ ഇ ന്ത്യക്ക്‌ മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്‌തമായി നേട്ടങ്ങള്‍കൊണ്ടുവന്നു. അഭിനവ്‌ ബിന്ദ്ര എന്ന പഞ്ചാബുകാരനായ ഷൂട്ടിംഗ്‌ താരം ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഒളിമ്പിക്‌ സ്വപ്‌നങ്ങള്‍ക്ക്‌ തിലകം ചാര്‍ത്തി. 10 മി. എയര്‍ റൈഫിള്‍ വിഭാഗത്തി ല്‍ ബിന്ദ്ര ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടി. 1980-നു ശേഷം ആ ദ്യമായാണ്‌ ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്‌. 66 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്‌തി വിഭാഗത്തില്‍ സുശീല്‍കുമാറിനും ബോക്‌സിംഗില്‍ വിജേന്ദര്‍ കുമാറിനും വെങ്കലം നേടാനായത്‌ ഇന്ത്യക്ക്‌ മധുരതരമായ നേട്ടങ്ങളായി. ക്രിക്കറ്റ്‌ ലോകത്ത്‌ ഓസ്‌ട്രേലിയന്‍ പ്രതാപത്തിനുള്ള തിരിച്ചടികളാണ്‌ ഈ വര്‍ഷം ഞെട്ടലോടെ ശ്രവിച്ച സുപ്രധാന വാര്‍ത്തകള്‍. ആദ്യം ഇന്ത്യയും പിന്നീട്‌ ദക്ഷിണണാഫ്രിക്കയും ഓസീസിനു മേല്‍ ആധിപത്യം സ്ഥാപിക്കുന്ന കാഴ്‌ചയ്‌ക്കാണ്‌ 2008 സാക്ഷ്യം വഹിച്ചത്‌. കഴിഞ്ഞ ഒരാഴ്‌ചയായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ നടന്ന ടെസ്റ്റ്‌ പരമ്പരയില്‍ ദക്ഷിണാഫ്രി ക്ക നേടിയ ചരിത്രവിജയം ക്രിക്കറ്റ്‌ ലോകത്തെ സുപ്ര ധാന വാര്‍ത്തയായി. ടെസ്റ്റ്‌, ഏകദിനങ്ങളില്‍ ധോണിയുടെ നേതൃത്വത്തിന്‍ കീഴില്‍ നേടിയ വിജയത്തിലൂടെ ഇന്ത്യ ക്രിക്കറ്റിലെ പുതിയ ശക്തിയായി വളരുന്നതു കാണുന്നതിനും 2008-നായി. ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ പുതിയചരിത്രം എഴുതിച്ചേര്‍ത്തതാണ്‌ 2008-ല്‍ ഇന്ത്യന്‍ കായിക രംഗത്ത്‌ ഏറെ ചര്‍ച്ച ചെയ്‌ത മറ്റൊരു വിഷയം. 2008 ഒക്‌ടോബര്‍ 17-നാണ്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ എന്ന നേട്ടം കൈവരിച്ചത്‌. വെസ്റ്റിന്‍ഡീസ്‌ താരം ബ്രയാന്‍ ലാറയുടെ റിക്കാര്‍ഡാണ്‌ സച്ചിന്‍ മറികടന്നത്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ പന്തീരായിരവും ഏകദിനത്തില്‍ പതിനാറായിരവും റണ്‍സ്‌ സച്ചിന്‍ തികച്ചത്‌ ഈ വര്‍ഷമാണ്‌. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ രണ്ടു പേ രായ സൗരവ്‌ഗാംഗുലിയും അ നില്‍ കുംബ്ലെയും അന്താ രാഷ്‌ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്‌ 2008- ന്റെ നഷ്‌ടങ്ങളായി. പക്ഷേ, ഇന്ത്യന്‍ ക്രിക്കറ്റില്‍ 2008-ന്റെ താരം എന്നു വിശേഷിപ്പിക്കാവുന്ന കളിക്കാരന്‍ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഒരുപോലെ കഴിവു തെളിയിച്ച ഗൗതം ഗംഭീറാണ്‌. ഗൗതം ഗംഭീറിലൂടെ ഇന്ത്യക്ക്‌ ലഭിച്ചത്‌ വിശ്വസ്‌തനായ ഒരു ഓപ്പണിംഗ്‌ ബാറ്റ്‌സ്‌മാനെയാണ്‌. കായികലോകത്ത്‌ എടുത്തു പറയേണ്ട മറ്റൊരാള്‍ ചെസ്‌താരം വിശ്വനാഥന്‍ ആനന്ദാണ്‌. ലോകചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം തവണ കിരീടമണിഞ്ഞ ആനന്ദ്‌ ഇന്ത്യക്ക്‌ അഭിമാനമായി. ബോണില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വ്‌ളാദിമിര്‍ ക്രാംനിക്കിനെ മറികടന്നാണ്‌ ആനന്ദ്‌ വീണ്ടും ചാമ്പ്യ നായത്‌. ബില്യാഡ്‌സില്‍ ഇന്ത്യ യുടെ പങ്കജ്‌ അഡ്വാനിയുടെ മു ന്നേറ്റം ഈ വര്‍ഷവും തുടര്‍ന്നു. പോയിന്റ്‌ ഫോര്‍മാറ്റിലും ടൈം ഫോര്‍മാറ്റിലുമുള്ള ലോക കിരീടങ്ങള്‍ പങ്കജ്‌ അഡ്വാനിക്കായിരുന്നു. ഇന്ത്യയുടെ ബാഡ്‌മിന്റണ്‍ സെ ന്‍സേഷന്‍ സെയ്‌ന നെഹ്‌വാള്‍ ലോക ജൂനിയര്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കിയത്‌ ഇന്ത്യക്ക്‌ 2008-ല്‍ അഭിമാനിക്കത്തക്കതായ മറ്റൊരു നേട്ടമായി. ലോകറാങ്കിംഗില്‍ ആദ്യ പത്തില്‍ ഇടം നേടാനും സെയ്‌നയ്‌ക്കായി. ഒളിമ്പിക്‌ സില്‍ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സെയ്‌ന സ്വന്തമാ ക്കി. ടെന്നീസ്‌ ലോകത്ത്‌ നിന്നുള്ള ഏറ്റവും വലിയ വാര്‍ത്ത പീറ്റ്‌ സാംപ്രസിനു ശേഷം ടെന്നീസ്‌ ലോകം കണ്ട്‌ മികച്ച താരമായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററുടെ അപ്രമാദിത്തം അവസാനിപ്പിച്ചുകൊണ്ട്‌ സ്‌പെയിന്റെ റാഫേല്‍ നദാല്‍ കഴിവുതെളിയിച്ചതാണ്‌. വിംബിള്‍ഡണിലും ഫ്രഞ്ച്‌ ഓപ്പണിലും ഒളിമ്പിക്‌സിലും നദാല്‍ വിജയിയായി. ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ്‌ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മിക്‌സഡ്‌ ഡബിള്‍സില്‍ കിരീടം ചൂടിയതാണ്‌ 2008-ല്‍ ടെന്നീസ്‌ ലോകത്തുനിന്നുള്ള ഇന്ത്യയുടെ ഏക നേട്ടം. ടെന്നീസ്‌ സെന്‍സേഷന്‍ സാനിയ മിര്‍സ റാങ്കിംഗില്‍ വളരെ താഴേക്കു പോയതും ഈ വര്‍ഷമാണ്‌. ഫുട്‌ബോള്‍ രംഗത്തുനിന്നുളള ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത യൂറോ കപ്പിന്റേതാണ്‌. സ്‌പെയിനാണ്‌ 2008-ലെ യൂറോ ചാമ്പ്യന്‍മാര്‍. ജര്‍മനിയെ തോല്‍പ്പിച്ചാണ്‌ സ്‌പെയിന്‍ കിരീടം ചൂടിയത്‌. ഫിഫയുടെ ലോകഫുട്‌ബോളര്‍, യൂറോപ്യന്‍ ഫുട്‌ബോളര്‍ എന്നീ നേട്ടങ്ങള്‍ കൈവരിച്ച പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാ ള്‍ഡോ 2008-ലെ ഫുട്‌ബോള്‍ താരമായി. ഏഷ്യാകപ്പ്‌ ഫുട്‌ബോളിനു ഇന്ത്യ യോഗ്യത നേടിയതാണ്‌ 2008-ല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ തിളക്കമാര്‍ന്ന നേട്ടം. എ.എഫ്‌.സി ചലഞ്ച്‌ കപ്പില്‍ താജിക്കിസ്ഥാനെ 4-0-ന്‌ മറികടന്ന്‌ ഏഷ്യയിലെ 16 പ്രമുഖ ടീമില്‍ ഒന്നാകാന്‍ ഇന്ത്യയ്‌ക്കു കഴിഞ്ഞു. സുനില്‍ ഛേത്രിയുടെ ഹാട്രിക്‌ മികവിലാണ്‌ ഇന്ത്യ വിജയിച്ചത്‌. ഫുട്‌ബോള്‍ ഇതിഹാസം അര്‍ ജന്റീനയുടെ ഡീഗോ മാറഡോണ കോല്‍ക്കത്തയിലെത്തിയത്‌ ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഇന്ത്യന്‍ ഫുട്‌ബോളിനും കരുത്തേകി. സ്‌ത്രീകളുടെ എ.ഐ.ബി.എ ബോക്‌സിംഗ്‌ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം കിരീടം ചൂടിയത്‌ അവിസ്‌മരണീയ നേട്ടമായി. ഫോര്‍മുല 1 ചാമ്പ്യന്‍ഷിപ്പില്‍ ലൂയിസ്‌ ഹാമില്‍ട്ടണ്‍ കിരീടം ചൂടിക്കൊണ്ട്‌ ഏറ്റവും പ്രായം കുറഞ്ഞ താരമാകുന്നതും 20 08-ലാണ്‌. ഇന്ത്യന്‍ ഗോള്‍ഫ്‌ പ്രതീക്ഷയായ ജീവ്‌ മില്‍ഖാ സിംഗ്‌ ഏഷ്യ യിലെ മിന്നും താരമായതും ലോകറാങ്കിംഗില്‍ 36-ാം സ്ഥാനത്തെത്തിയതും 2008-ലാണ്‌. വരും വര്‍ഷങ്ങളില്‍ ലോക കായിക ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ പ്രസക്തമാകുമെന്ന സൂചനയാണ്‌ 2008 നല്‍കുന്നത്‌.

3 comments:

ഞാന്‍ ആചാര്യന്‍ December 31, 2008 at 2:44 AM  

ഹാപ്പി ന്യൂയീയര്‍ 2009... :D

വിജയലക്ഷ്മി January 1, 2009 at 8:24 AM  

Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"
sasneham
vijayalakshmi...

ഗിരീഷ്‌ എ എസ്‌ January 3, 2009 at 4:10 AM  
This comment has been removed by the author.